പേജുകള്‍‌

2010, ജൂൺ 17, വ്യാഴാഴ്‌ച

എന്നെ കാണാമോ നിനക്ക്?

എന്നെ കാണാമോ നിനക്ക്?

വര്‍ഷങ്ങളായി ഞാന്‍ നിന്റെ കൂടെ നടക്കുന്നു,
നീ പറയുന്നത് കേട്ടു മൂളുന്നു .

നിന്റെ തീരുമാനങ്ങള്‍ നമ്മുടെതെന്ന് നീ;
ശരിയെന്നു ഞാനും.

വഴിയെത് എന്ന് എന്തിനറിയണം,
കൊണ്ടു പോവുന്നതു നീയാണല്ലോ.

നിന്നില്‍ മുങ്ങി ഞാന്‍ മരിച്ചാലെന്താണ്,
നീയും ഞാനും വേറെയാണോ?

കൂട്ടും, വഴികാട്ടിയും, താങ്ങും,
പകലും, രാത്രിയും, സന്ധ്യയും നീ തന്നെ.
എനിക്കു ചുറ്റിലും, ഉള്ളിലും, പുറത്തും,
എന്റെ വാക്കിലും, മൌനത്തിലും നീ മാത്രം.

ഉറക്കത്തിന്റെ വാതില്കല്‍ ഒരു മാത്ര തിരിഞ്ഞു നിന്നു
നിന്റെ കണ്ണുകള്‍ ചിരിച്ചു. എന്നെ കണ്ടോ നീ?
കഴിഞ്ഞു, ഉറക്കത്തിലേക്കു നീയും, മറവിയിലേക്കു ഞാനും.
ഇനിയെപ്പോള്‍ ആവാം എനിക്കു വീണ്ടുമൊരു ജനനം?